Tuesday, November 23, 2010

കൂട്ട്


രാത്രി
ഇരുട്ടിനു കനവും കാറ്റിനു തണുപ്പും ഏറുമ്പോള്‍
കാതിനു കൂട്ട് ചീവീടു പാട്ടും എന്റെ ഹൃദയതാളവും മാത്രമാകുമ്പോള്‍
ഞാനെന്റെ തലയിണക്ക് നിന്റെ പേരിടും.

പണ്ടുപണ്ട്
നമ്മുടെ ഇഷ്ടത്തിന്റെ കുട്ടിക്കാലത്ത് ഞാന്‍ ചെയ്തിരുന്നപോലെ
നമുക്ക് മാത്രം അറിയാവുന്ന നിന്റെ ചെല്ലപ്പേര് ചൊല്ലിവിളിക്കാന്‍
എന്റെ തലയിണ.

ഒരുപാട് വര്‍ത്താനം പറഞ്ഞിരിക്കാന്‍,
ഇഷ്ടം കൂടാന്‍,
തല്ലുപിടിക്കാന്‍,
നുള്ളി കരയിക്കാന്‍,
പിന്നേം കെട്ടിപ്പിടിച്ചു മിണ്ടാന്‍,
അവസാനം, കണ്ണുനീരില്‍ കുതിര്‍ത്തു മുഖം ചേര്‍ത്ത് ഉറങ്ങാന്‍

എന്റെ ആരുമില്ലായ്മയില്‍ കൂട്ടായി
നിന്റെ പേര് തുന്നി ചേര്‍ത്ത
ഒരു തലയിണ.

Sunday, October 24, 2010

Impending Doom


" വീണുപോകും വരെ ഓര്‍ത്ത്തിടാം നിന്നെ,യിനി
വീണു പോകിലുമെന്‍ ഗന്ധം പകര്‍ന്നൊരു
കുഞ്ഞു തെന്നലിനെ ഞാനയയ്ക്കും ,അതു
വന്നു ചൊല്ലുമെന്‍ ഇഷ്ടം നിന്‍ കാതോരം."

Friday, October 15, 2010

HOME SWEET HOME....!






















I wish to live in a House by the Sea
So the salty breeze greets me good day as I open my windows each dawn..

I wish to live in a House by the Sea
So I can watch the sand getting painted crimson by the setting sun..

I wish to live in a House by the Sea
So I can roam the sand and pick the shells like I did, as a kid long back..

I wish to live in a House by the Sea
So I can walk with you hand in hand burying feet in the wet sand..

I wish to live in a House by the Sea
So I can listen to what the waves whisper to the rocks in the silent nights, as I lie awake in your arms.

I wish to live in a House by the Sea
So the naughty breeze peeps into our window as it rains outside..

I wish to live in a House by the Sea
So I can watch our kids run around in the sand and play with shells and conchs..

I wish to live in a House by the Sea
The sea so deep and blue, just like your eyes..

I wish to live in a House by the Sea
Happily everafter with you, my Love..!!

Tuesday, September 21, 2010

Shade of Twilight


പട്ടയങ്ങളൊക്കെ വ്യാജമായിരുന്നത്രേ.
വായിച്ചപ്പോള്‍ മനസ്സിലാകാത്തതാകാം;
തെറ്റി വായിച്ചതാകാം;
ആ അക്ഷരങ്ങള്‍ അറിയാഞ്ഞിട്ടാകാം.
എന്തോ; എന്തായാലും
എല്ലാം വ്യാജ പട്ടയങ്ങള്‍ ആയിരുന്നത്രെ.

വീടുകെട്ടി പാര്‍ക്കാന്‍
സ്നേഹത്തോടെ തന്ന സ്ഥലത്തിനു
ഇന്നവകാശികള്‍ വേറെ ഉണ്ടെന്ന്‌..!

ശരിയാണ്.
വിനോദ കേന്ദ്രങ്ങള്‍ക്കെങ്ങിനെ
സ്ഥിരം പട്ടയം നല്‍കും?
അവ ഇടത്താവളങ്ങള്‍ മാത്രമല്ലേ?
ചിന്തിക്കാത്തതല്ലേ തെറ്റ്?

ഏതായാലും
അവര്‍ വന്നു, ഇന്നലെ,
ഇടിച്ചു നിരത്താന്‍.
കല്ലിന്മേല്‍ കല്ലു ശേഷിക്കാത്ത വിധം
ചതച്ചരച്ചു, ചക്രങ്ങള്‍.
സ്വപ്നക്കൂടിന്റെ തൂവല്‍ചുമരുകള്‍
യന്ത്രക്കൈകള്‍ തോണ്ടി എറിഞ്ഞു
മഞ്ഞ രാക്ഷസന്റെ അലര്‍ച്ചയ്ക്കിടയില്‍
കൂട്ടിലെ പക്ഷിക്കുഞ്ഞിന്റെ നിലവിളി ആരുകേള്‍ക്കാന്‍?

എന്നും പൊടിതുടച്ചു സൂക്ഷിച്ച ചിത്രങ്ങള്‍
ചില്ലുപൊട്ടി മണ്ണില്‍ പുതഞ്ഞു കിടന്നു.
കനത്ത ചക്രങ്ങള്‍ കീറിയ ചാലുകളില്‍
കണ്ണീരു തളംകെട്ടി.
ചതഞ്ഞരഞ്ഞെങ്കിലും മിടിപ്പ് വറ്റാത്ത ഒരു ഹൃദയം
അതില്‍ നിറം ചേര്‍ത്തു.
അസ്തമയത്തിന്റെ നിറം.
പോക്കുവെയിലിന്റെ നിറം.

Thursday, September 16, 2010

The Last Breath


ചുറ്റുവട്ടം തികച്ചും നിശ്ശബ്ദം ആകുമ്പോഴാണ്
എന്റെ കാതുകള്‍ അതറിയുക.
പതിഞ്ഞ കാലടിയൊച്ചകള്‍.
ചിലപ്പോള്‍ അല്പം അകലെ.
മറ്റു ചിലപ്പോള്‍ വളരെ അടുത്ത്.


അവന്റെ വിരലുകളുടെ തണുപ്പ് പോലും
അപ്പോഴെനിക്കു തൊട്ടറിയാം.
തലച്ചോറ് മരവിപ്പിക്കുന്ന
മരുന്നു മണക്കുന്ന കൊടുംതണുപ്പ്.

മജ്ജയിലേക്ക് തുളച്ചു കയറുന്ന
ചിലമ്പിച്ച സ്വരത്തില്‍
അവനെന്റെ കാതില്‍ മന്ത്രിക്കും,
"കൊണ്ടുപോകട്ടെ, ഞാന്‍?"

കൌതുകപ്പെടുന്നു ഞാന്‍, വീണ്ടും വീണ്ടും
എങ്ങനെയായിരിക്കും അവനോടൊപ്പമുള്ള ആ യാത്ര?
പ്രജ്ഞ മായുകയും
കൈകാലുകള്‍ കുഴയുകയും ചെയ്തു ഞാന്‍ തളരുമ്പോള്‍
കരുത്താര്‍ന്ന കൈകളില്‍ കോരിയെടുത്ത്
ശ്വാസം മുട്ടിക്കുന്ന വേഗത്തില്‍
പാതാള താഴ്ചയിലേക്ക്...
എന്നിട്ട് അങ്ങുതാഴെ അവന്റെ കല്ലുവീട്ടില്‍
പച്ചമണ്ണു മെത്തയിലെന്റെ അവസാന ഉറക്കം.

( കല്ലില്‍ ചവിട്ടി നടക്കുമ്പോള്‍
എന്റെ പാദങ്ങള്‍ വേദനിക്കാറുണ്ട്.
മേലൊക്കെ കനത്ത കല്ലുകള്‍ അമരുമ്പോള്‍
അതുപോലെ നോവുമോ?
പുഴുവിനെയും മണ്ണിരയെയും
പേടിയാണ് എനിക്ക്.
അവയെന്റെ മുഖത്തിനടുത്തുകൂടി
ഇഴഞ്ഞുപോകുമോ?
മണ്ണും പൊടിയും അലര്‍ജി ആണെനിക്ക്‌.
ശ്വാസനാളത്തില്‍ അവ നിറയുമ്പോള്‍
നെഞ്ചു വേദനിക്കുമോ? )

ഉറങ്ങിയുറങ്ങി ഞാന്‍
മണ്ണില്‍ അലിയുമ്പോള്‍
ഹൃദയഭിത്തികളും തലച്ചോറിന്റെ അടരുകളും തള്ളിത്തുറന്ന്
എന്റെ മനസ്സ് വെളിയിലേക്ക് കുതിക്കും.
മണ്ണിന്റെ പാളികള്‍ക്കിടയിലൂടെ
ഒരായിരം തുരങ്കങ്ങള്‍ പണിത്‌
ഒരു നീരുറവയോടൊപ്പം
പുറത്തേക്കു കിനിയും.

എന്നിട്ട്
നിന്റെ എഴുത്തുമേശവിളക്കിനെ
ചുറ്റി പറക്കുന്ന ഒരു മഴപ്പാറ്റയായി
നിന്റെ ജനലരികില്‍
ചിറകൊതുക്കുന്ന ഒരു കുഞ്ഞിക്കിളിയായി
നിന്റെ മുഖത്തുമ്മവെക്കുന്ന
പുതുമഴത്തുള്ളിയായി
നീയറിയാതെ കൂടെ കൂടും.

മരണം എന്നെ വലിച്ചുകീറി
മണ്ണോടു ചേര്‍ത്താലും
പിരിഞ്ഞു പോകാന്‍ കഴിയില്ലല്ലോ നിന്നെ,
എന്റെ പ്രിയപ്പെട്ടവനേ...!

Monday, September 13, 2010

The Fool's Paradise



ആരാണു പറഞ്ഞത്,
കോമാളി വേഷം പെണ്ണിന് പറ്റില്ലെന്ന്?

എത്ര ഭംഗിയായി ഞാനതവതരിപ്പിച്ചു
ഇക്കഴിഞ്ഞ കാലമത്രയും..!

വിദൂഷക വേഷം കെട്ടി
വിഡ്ഢികളുടെ രാജ്ഞിയായി
മൂഡസ്വര്‍ഗ്ഗത്തിലെ മേഘമാലകളില്‍
മതിമറന്നു പാറി -
പൊടുന്നനെ കനത്തോരടിഏറ്റു
തകര്‍ന്നു നിലം പൊത്തുംവരെ.

പിന്നെ
കണ്ണാടിയിലെ പ്രതിബിംബം
മുഖത്തേക്ക് പുച്ഛം എറിഞ്ഞു
കണ്‍തടത്തിലെ കറുപ്പുവലയങ്ങള്‍
എന്നെ നോക്കി ചിറികോട്ടി
ഹൃദയത്തോട് ചേര്‍ത്ത് സൂക്ഷിച്ച കുറിപ്പുകള്‍
"പറ്റിച്ചേ" എന്നാര്‍ത്തു ചിരിച്ചു.
ഉറക്കം ഞെട്ടി കണ്ണുമിഴിക്കുമ്പോള്‍
എന്നെ ചൂഴുന്ന ശൂന്യത
പ്രജ്ഞയില്‍ ഇരുട്ട് നിറച്ചു.

വയ്യ,
തിരശ്ശീലയിടട്ടെ, ഇനിയീ
കോമാളി നാടകത്തിന്‌.
അണിയറയിലെ ഇരുട്ടിലെത്തി
ഒന്ന് പൊട്ടിക്കരയാന്‍.

Wednesday, September 8, 2010

THE SHADE


ഒരു നിഴല്‍ ആയിരുന്നു ആദ്യം.
നീണ്ട, അറ്റം കാണാത്ത ഒരു ഇരുണ്ട നിഴല്‍.

അവിടേക്ക്
സൂര്യനെ കയ്യിലെടുത്തു കൊണ്ടുവന്നു ഒരു ചില്ല്.

ചില്ലിലൂടെ വന്ന രശ്മികള്‍ക്ക്
വെളിച്ചം ഏറെയായിരുന്നു..

നിഴല്‍ പ്രകാശിച്ചു
നിഴലിന്റെ കണ്ണീരുണങ്ങി
നിഴല്‍ ചിരിച്ചു
പൂത്തു തളിര്‍ത്തു.

പിന്നെ
സൂര്യന്‍ കത്തിക്കാളി
ചില്ലിനു ചൂടേറി
രശ്മികള്‍ കൂര്‍ത്തുമൂര്‍ത്തു

നിഴലിന്റെ പൂക്കള്‍ വെന്തെരിഞ്ഞു
ചാരമായി മണ്ണടിഞ്ഞു.

വീണ്ടും ബാക്കിയായി
നിഴല്‍
ഇരുണ്ട
തണുത്ത
ഒറ്റനിഴല്‍.

Thursday, September 2, 2010

Vinca Alba, Vinca Rosea..


യുദ്ധം കഴിഞ്ഞു.
ഒരു വശത്ത് ഞാന്‍ തനിയെ.
മറുവശം, എന്റെ മനസ്സ്.
സ്വപ്‌നങ്ങള്‍.
സങ്കല്‍പ്പങ്ങള്‍.
എന്റെ പാട്ടുകള്‍.
എന്റെ ചിരി.
എന്റെ വെളിച്ചം
എന്റെ സ്നേഹം.

ശക്തമായി പോരാടി...
വെട്ടിയരിഞ്ഞു
കൊത്തി നുറുക്കി.
ചെത്തിഎറിഞ്ഞു
ചോര തെറിച്ചു.

ആദ്യമൊക്കെ അവര്‍, എന്റെ ശത്രുക്കള്‍
പിടി തന്നില്ല
ഒരുവേള ഞാന്‍ തോല്‍ക്കുമെന്ന് പോലും തോന്നി...
പിടിച്ചു നിന്നു.

അതോടെ ശത്രുക്കള്‍ അടവ് മാറ്റി.
കെഞ്ചി
കരഞ്ഞു
കൊല്ലല്ലേ എന്ന് കേണു...

ഞാന്‍ പൊട്ടിച്ചിരിച്ചു
വിജയിയുടെ അട്ടഹാസം.
കണ്ണടച്ചു
ഒറ്റ വെട്ട്‌.
തറപറ്റി എന്റെ ശത്രുപക്ഷം.

നിലത്തിരുന്നു
വാരിക്കൂട്ടി
ചൂടുള്ള പിടയുന്ന കഷണങ്ങള്‍.
ഒരു കുഴി കുത്തി
മറവു ചെയ്തു.
മണ്ണിനടിയില്‍ നിന്നു
അപ്പോഴും കേള്‍ക്കാമായിരുന്നു
ഗദ്ഗദങ്ങള്‍
ഞരക്കങ്ങള്‍
യാചനകള്‍...
മണ്ണ് തടുത്തു കൂട്ടിയ കൈകളില്‍
കബന്ധങ്ങളുടെ ചൂട് തട്ടുന്നത്
അറിഞ്ഞു...

കുഴിമാടത്തിനു മേലൊരു
കുഞ്ഞിചെടി നട്ടു.
വെള്ള പൂക്കള്‍ കൊണ്ട് ചിരിക്കുന്ന
ഒരു കുഞ്ഞു ചെടി.

യുദ്ധത്തില്‍ മുറിവേറ്റ കൈകളില്‍
നിന്നൊഴുകിയ ചോര കൊണ്ട്
കുഞ്ഞിചെടിയെ നനച്ചു.

നോക്കി നോക്കിയിരിക്കെ
പടരുന്നു
കൊച്ചു പൂക്കളുടെ
വെളുത്ത കവിളുകളില്‍
ചുവപ്പ് രാശി...

എന്റെ പുസ്തകങ്ങള്‍ പറഞ്ഞു,
ശവംനാരിപൂക്കള്‍ ആണെങ്കിലും
അവ അര്‍ബുദത്തിനു മരുന്നാണെന്ന്...!
ഓര്‍മ്മ ട്യൂമര്‍ ചികിത്സിക്കാന്‍
ഇത് പറ്റുമോ, എന്തോ ???

Tuesday, August 31, 2010

Message At Twilight....


ഒരേ വാക്കുകള്‍ കൊണ്ട് മെനഞ്ഞ രണ്ടു സന്ദേശങ്ങള്‍ ..
അവക്കിടയില്‍ എത്ര ദൂരം..?
ഒരായുസ്സിന്റെ ദൂരം.

എന്റെ ജന്മം മുഴുവന്‍ നല്‍കി സ്നേഹിച്ച പ്രിയപ്പെട്ടവനില്‍ നിന്നു
എന്നെ ഏറ്റവും വേദനിപ്പിച്ചവനിലേക്ക് -

മരിക്കുവോളം പിരിയില്ല എന്ന വിശ്വാസത്തില്‍ നിന്നു
ഇനി ഞാന്‍ തനിയെ എന്ന തിരിച്ചറിവിലേക്ക് -

ലോകത്തേറ്റവും ഭാഗ്യവതി എന്ന അഹന്തയില്‍ നിന്നു
നിരാശയുടെ , വിഷാദത്തിന്റെ ,ആത്മനിന്ദയുടെ പടുകുഴിയിലേക്ക്
ഉള്ള ദൂരം.

Sunday, August 29, 2010

സ്വപ്നത്തിന്റെ ബാക്കി


ഇതൊക്കെ ഒരു സ്വപ്നം ആണെങ്കില്‍
എന്നെ ഈ ഉറക്കത്തില്‍ നിന്നു
ഒരിക്കലും ഉണര്ത്തരുതേ
എന്ന് പ്രാര്‍ത്ഥിച്ചിരുന്നു, ഒരിക്കല്‍.

ഉണര്‍ന്നു...
ആരൊക്കെയോ കുലുക്കി ഉണര്‍ത്തി.
ഭീകര യഥാര്ത്യങ്ങളുടെ നടുവിലേക്ക് വലിച്ചെറിഞ്ഞു.

വേദന... എന്തൊരു വേദനയാണിത്???

Friday, August 27, 2010

ശസ്ത്രക്രിയ


ശല്യമാണ് ഓര്‍മ്മകള്‍.
ഔചിത്യമില്ലാത്ത അതിഥികളെ പോലെ
അസമയത്ത് അലോസരപ്പെടുത്തുന്നവര്‍.
കേറി വന്നാല്‍ പിന്നെ തിരിച്ചു പോകാത്തവര്‍.
ആട്ടി ഇറക്കിയാലും ലജ്ജയില്ലാതെ
പിന്നെയും പിന്നെയും...

അടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങള്‍
ഓണപ്പുടവയിലെ കസവ് നൂലുകള്‍
മുളക് എണ്ണയില്‍ മൂക്കുന്ന മണം
എന്തിനു
പഴയൊരു ഐഡന്റിറ്റി കാര്‍ഡ്‌ ടാഗും
തൊലിയില്‍ വരയുന്ന ഒരു ബോള്‍പെന്‍ രേഖ പോലും
കൊണ്ട് വന്നു മറിക്കും,
ഒരു നൂറു ഓര്‍മ്മകള്‍...

എന്നിട്ടവര്‍
തൊണ്ടയില്‍ ഒരു തീക്കനല്‍ കൊണ്ടുവന്നു വെക്കും
കണ്ണില്‍ ഉറവുകള്‍ കുത്തും.
പിന്നെ
ഒരു ഗുളികയുടെ സാന്ത്വനം
കണ്ണുകളെ തഴുകി അടക്കുന്നത് വരെ
എനിക്ക് ചുറ്റും വന്യനൃത്തം ചവിട്ടും...

ഓര്‍മ്മ ട്യൂമറിനെ
അര്‍ബുദം പോലെ
വെട്ടി മാറ്റാന്‍ പറ്റുമോ ?

അടുത്ത തവണ
ഡോക്ടറെ കാണുമ്പോള്‍
ചോദിക്കും ഞാനത്.

Wednesday, August 25, 2010

ദി മാസ്ക്


മുഖംമൂടികള്‍ ഒരുപാടുണ്ട്,

എന്റെ കൈവശം.

ചിരിക്കുന്ന മുഖം.

നിസ്സംഗത.

പൊട്ടിച്ചിരി .

"ഞാന്‍ ഒന്നുമറിഞ്ഞില്ലേ" ഭാവം.

കുസൃതി നോട്ടം.

തമാശ മട്ട് .

അങ്ങനെ ഒത്തിരി.

തരം പോലെ എടുത്ത് അണിയുന്നു

ഓരോന്നോരോന്നു...

ഇനി എനിക്ക് വേണം

പുതിയൊരെണ്ണം.

കരളിന്റെ കൊടും ചൂടില്‍

ഉരുകിപ്പോകാത്ത,

കണ്ണീരിന്റെ കുത്തൊഴുക്കില്‍

അലിഞ്ഞു കീരാത്ത

പുതിയൊരു ചിരി മുഖംമൂടി.

അറിയുമോ, അങ്ങനെ ഒരെണ്ണം

എവിടെ കിട്ടും എന്ന് ???

Tuesday, August 24, 2010

കടല്‍ത്തീരത്ത്...
















ഈ കടല്‍-
എന്റെ കൂട്ടുകാരി.
എന്റെ അഭയം.
എന്റെ സാന്ത്വനം.
എന്റെ ഹൃദയം പറിഞ്ഞുപോയ ഈ ദിവസം.
ഇന്ന് വേറെ ആരാണ് എനിക്കൊരു കൂട്ടാവുക?
ഒത്തിരി നാളുകള്‍ക്കു ശേഷം
ഓടിയണഞ്ഞു
ഒന്ന് കാണാന്‍
ഒന്നിച്ചിരുന്നു മിണ്ടാന്‍
പിന്നെ ഇത്തിരി കരയാന്‍...

എന്റെ നീല പെണ്ണിന്റെ മടിയില്‍
ചാഞ്ഞിരുന്നു കണ്ണടച്ച്
കടല്ക്കുട്ടിയുടെ വര്‍ത്താനം കേട്ടിരിക്കാന്‍
ഒത്തിരി കൊതിച്ചു ഇന്ന്...
ചില്ലുകള്‍ ക്കകത്ത് എന്നെ ഒളിപ്പിച്ചു വെക്കാന്‍
നീല പെണ്ണ് ഇന്നില്ല കൂടെ...

ചിരിത്തിരകളില്‍ പതഞ്ഞുപൊങ്ങുന്ന ആള്‍ക്കൂട്ടത്തില്‍
ഒരു അദൃശ്യ കവചത്തില്‍ അകപ്പെട്ടപോലെ
വെറുതെ ഒറ്റക്ക് നിന്നൂ ഞാന്‍..
എത്രനേരം...എത്രനേരം....???

കടല്ക്കുട്ടി എന്നെ അടുത്ത് ചേര്‍ത്ത് നിര്‍ത്തി.
അവളുടെ ചിരിമുഴക്കത്തില്‍ എന്റെ തേങ്ങലുകള്‍ അലിഞ്ഞു.
കാറ്റിന്റെ കൈലേസ് കൊണ്ട്
അവള്‍ എന്റെ കണ്ണീരൊപ്പി.
തണുത്ത നീര്‍ത്തുള്ളികള്‍ തളിച്ച്
ഉള്ളിലെ വേവ് ആറ്റി.

എന്റെ കൂട്ടുകാരീ..
എന്നെയും കൂട്ടിക്കൂടെ നിന്റെ ഒപ്പം?
തിരക്കൈകളില്‍ എന്നെ
കോരിയെടുത്ത്
ചേര്‍ത്ത് പിടിച്ചുകൂടെ,
നിന്റെ നെഞ്ചിലേക്ക്?
വരട്ടെ, ഞാന്‍????






Thursday, August 19, 2010

ഓണം....


ഓണം.
പൂക്കളുടെയും പൂമ്പാറ്റകളുടെയും ഉത്സവകാലം.

എല്ലാത്തില്‍ നിന്നും അകലെ മാറി
മഴയില്‍ നനഞ്ഞ എന്റെ ജാലകച്ചില്ലില്‍ മുഖം ചേര്‍ത്ത്
ആരും മുട്ടിവിളിക്കാനില്ലാത്ത എന്റെ പടിവാതിലില്‍ കണ്ണും നട്ടിരിക്കുന്നു ഞാന്‍.

ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നുന്ന രാത്രികള്‍
അവിടെ എനിക്ക് കൂട്ടായി
ഇടയ്ക്കിടെ ഒരു കുഞ്ഞിക്കരച്ചില്‍ മാത്രം..

ഓടിച്ചെന്നു നോക്കുമ്പോള്‍
കണ്ണീരില്‍ തിളങ്ങുന്ന കവിളില്‍
ഓര്‍മ്മയുടെ അളുക്കുകള്‍ തുറക്കുന്ന കള്ളച്ചിരി.

ഓണത്തിന് ഞാന്‍ എന്ത് തരും..
ഒരായിരം ഓര്‍മ്മകള്‍ ഉരുകി ഒഴുകുന്ന എന്റെ കണ്ണീര്‍..
വേദന സഹിക്കാതാവുമ്പോള്‍ തലയിണയില്‍ മുഖമമര്‍ത്തി
ആരും കേള്‍ക്കാതെ ഒതുക്കുന്ന എന്റെ തേങ്ങലുകള്‍..

ഇതേയുള്ളൂ.. ഇത് മാത്രം.

Thursday, April 22, 2010

വാതില്‍ അടച്ചു തഴുതിട്ടു..

ഇനി ഒന്നുറക്കെ കരയട്ടെ ഞാന്‍.

Sunday, April 18, 2010



എന്റെ നിലാവ് അസ്തമിച്ചു.


ഇനി


ഇരുട്ട് മാത്രം.

Friday, April 16, 2010


പോവുകയാണോ

അങ്ങ് ദൂരെ

എന്നെ ഇവിടെ തനിച്ചാക്കിയിട്ട്...?

Tuesday, April 13, 2010


So much I loved you
Gave you everything I had
What am I getting back?
Kicks. Blows. Hits. Scolds...
Am I too bad for a drop of tenderness?

Tuesday, March 30, 2010

The Night Never Ends


This nightfall was unique
It alarmed me of something dreadful
Its there, its there, after me
Like a carnivore with its clawed paws
Silently following all day, all night
Waiting to climb upon and tear me apart.
Yeah, i knew it , there will come one day
When you tell me ‘its all i can say’
And walk away, not turning back even once
At me, shattered down to the sands.
And its here, the dusk has fallen
Once and for all, over the eyes of mine
Now its dark all around, and chilling too
Like the unseen depths of the silent lake
Where is the warmth i cuddled in?
Where is the breeze i breathed in?
You took it all away so rude i cant say
Crushing my heart like a ball of clay
Now its night, long dark night
The day will never show me its light
My sun, my light my world and my soul
I lost them to you, my angel, my love..!